തെന്നിന്ത്യന്‍ (എക്സ്)ഗ്ലാമര്‍ താരം ഷക്കീലയുടെ വിവാഹം മുടങ്ങി. 2011 ജൂണ്‍ മാസത്തില്‍ വിജയകാന്തിന്‍റെ രാഷ്ട്രീയപ്പാര്‍ട്ടിയായ ഡി ‌എം‌ ഡി ‌കെയുടെ നേതാവ് സതീഷാണ് ഷക്കീലയ്ക്ക് താലിചാര്‍ത്താനിരുന്നത്. എന്നാല്‍ ഈ വിവാഹം നടക്കില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ ഷക്കീല തയാറായില്ല.

വിജയകാന്തിന്‍റെ നേതൃത്വത്തില്‍ വിവാഹച്ചടങ്ങുകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വിജയകാന്ത് ഫാനായ സതീഷ് ചെന്നൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു. തുടക്കത്തില്‍ വിജയകാന്തിന്‍റെ ഫാന്‍സ് അസോസിയേഷന്‍ നേതാവായിരുന്നു സതീഷ്. തന്‍റെ പ്രിയപ്പെട്ട താരം പാര്‍ട്ടി തുടങ്ങിയതോടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി. ഒപ്പം ബിസിനസും തഴച്ചുവളര്‍ന്നു. ചെന്നൈ വില്ലിവാക്കത്തെ ഡി‌എം‌ഡി‌കെ യൂണിറ്റിന്‍റെ 'തലൈവനാ'ണ് ഇപ്പോള്‍ സതീഷ്. എന്നാല്‍ എന്താണ് വിവാഹത്തില്‍ നിന്ന് പിന്‍‌മാറാനുള്ള കാരണമെന്ന് സതീഷും അറിയിച്ചിട്ടില്ല.

"ഇത്രയും കാലം എല്ലാക്കാര്യങ്ങള്‍ക്കും എന്‍റെ അമ്മ എന്‍റെ കൂടെയുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചുപോയി. എനിക്ക് കാപ്പിയിടാന്‍ പോലും അറിയില്ല. എല്ലാം അമ്മയാണ് ചെയ്തിരുന്നത്. അമ്മയെ പിരിയേണ്ടി വരുമല്ലോ എന്ന് കരുതിയാണ് ഞാനിതുവരെ വിവാഹം ചെയ്യാതിരുന്നത്. വിവാഹശേഷം അഭിനയരംഗത്ത് തുടരുമോ എന്ന ചോദ്യത്തിന് സതീഷും സതീഷിന്‍റെ വീട്ടുകാരുമാണ് മറുപടി പറയേണ്ടത്. ഞാനിപ്പോള്‍ ക്യാരക്‌ടര്‍ വേഷങ്ങളാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള വേഷങ്ങള്‍ അഭിനയിക്കുന്നത് തുടരണോ എന്ന് സതീഷിന്‍റെ വീട്ടുകാരുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്" - സതീഷുമായുള്ള തന്‍റെ വിവാഹത്തെക്കുറിച്ച് മാസങ്ങള്‍ക്കുമുമ്പ് ഷക്കീല പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാല്‍ വിവാഹം മുടങ്ങിയതിനെക്കുറിച്ച് ഒന്നും പറയില്ലെന്ന നിലപാടിലാണ് താരം. തന്‍റെ ദുഃഖം തന്‍റേതുമാത്രമാണെന്നും ഷക്കീല പറയുന്നു.

ബോസ് എങ്കിറ ഭാസ്കരന്‍ എന്ന പുതിയ സൂപ്പര്‍ഹിറ്റ് സിനിമയിലെ കോമഡി വേഷം ക്ലിക്കായതിന്‍റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ഷക്കീല. അത്തരം വേഷങ്ങളില്‍ തുടര്‍ന്നും അഭിനയിച്ച് സ്വകാര്യ ദുഃഖത്തില്‍ നിന്നും വിടുതല്‍ നേടാമെന്നാണത്രേ ഷക്കീല ചിന്തിക്കുന്നത്.

 

 www.annapoornainfo.com

 

 

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More